SNAOFNA
SNAOFNA
SNAOFNA

Athmopadeshashathakam

1
അറിവിലുമേറിയറിഞ്ഞിടുന്നവന്‍ത-
ന്നരുവിലുമൊത്തുപുറത്തുമുജ്ജ്വലിക്കും
കരുവിനുകണ്ണുകള്ഞ്ചുമുള്ളിടക്കി
-ത്തെരുതെരെവീണുവണങ്ങിയോതിടേണം.
2
കരണവുമിന്ദ്രിയവും  കളേബരംതൊ-
ട്ടറിയുമനേകജഗത്തുമോര്‍ക്കിലെല്ലാം
പരവെളിതന്നിലുയര്‍ന്നഭാനുമാന്‍തന്‍
തിരുവുരുവനുതിരഞ്ഞുതേറിടേണം
3

വെളിയിലിരുന്നുവിവര്‍ത്തമിങ്ങുകാണും
വെളിമുതലായവിഭൂതിയഞ്ചുമോര്‍ത്താല്‍
ജലനിധിതന്നിലുയര്‍ന്നിടുംതരങ്ഗാ-
വലിയതുപോലെയഭേദമായ്വരേണം.

4
അറിവുമറിഞ്ഞിടുമര്‍ത്ഥവുംപുമാന്‍ത-
ന്നറിവുമൊരാദിമഹസ്സുമാത്രമാകും;
വിരളത്വിട്ടുവിളങ്ങുമമ്മഹത്താ-
മറിവിലമര്‍ന്നഥൂമാത്രമായിടേണം.

5
ഉലകരുറങ്ങിയുണര്‍ന്നുചിന്തചേയ്യും
പലതുമിതൊക്കെയുമുറ്റുപാര്‍ത്തുനില്ക്കും
വിലമതിയാതവിളക്കുദിക്കയുംപിന്‍-
പൊലികയുമി, ല്ലിതുകണ്ടുപോയിടേണം.

6
ഉണരണമിന്നിയുറങ്ങണംഭുജിച്ചീ-
ടണമശനംപുണരണമെന്നിവണ്ണം
അണയുമനേകല്പമാകയാലാ-
രുണരുവതുള്ളൊരുനിര്‍വികാരരൂപം!

7
ഉണരരുതിന്നിയുറങ്ങിടാതിരുന്നീ-
ടണമറിവായിതിന്നയോഗ്യനെന്നാല്‍
പ്രണവമുണര്‍ന്നുപിറപ്പൊഴിഞ്ഞുവാഴും
മുന്നിജനസേവയില്‍മൂര്‍ത്തിനിര്‍ത്തിടേണം.

8
ഒളിമുതലാംപഴമഞ്ചുമുണ്ടുനാറും
നളികയിലേറിനയേനമാറിയാടും
കിളികളെയഞ്ചുമരിഞ്ഞുകീഴ്മറിക്കും
വെളിവുരുവേന്തിയകംവിളങ്ങിടേണം.

9
ഇരുപുറവുംവരുമാറവസ്ഥയെപ്പൂ-
ത്തൊരുകൊടിവന്നുപടര്‍ന്നുയര്‍ന്നുമേവും
തരുവിനടിക്കുതപസ്സുചെയ്തുവാഴും
നരനുവരാനരകംനിനച്ചിടേണം.

10
‘ഇരുളിലിരിപ്പവനാര്? ചൊല്കനീ’ യെ-
ന്നൊരുവനുരപ്പതുകേട്ടുതാനുമേവ
അറിവതിനായവനോടു’നീയുമാരെ’-
ന്നരുളിമിതിന്‍പ്രതിവാക്യമേകമാകും.

11
അഹമഹമെന്നരുളുന്നതിക്കെയാരാ
യുകിലകമേപലതല്ലതേകമാകും;
അകലുമഹന്തയനേകമാകയാലീ
തുകയിലഹംപൊരുളുംതുടര്‍ന്നിടുന്നു.

12
തൊലിയുമെലുമ്പുമലംദുരന്തമ:
കലളുമേന്തുമഹന്തയൊന്നുകാണ്‍ക!
പൊലിയുമിതന്യപൊലിഞ്ഞുപൂര്‍ണ്ണമാകും
വലിയുമിതന്യവരാവരംതരേണം.

13
ത്രിഗുണമയംതിരുനീറണിഞ്ഞൊരീശ-
ന്നകമലരിട്ടുവണങ്ങിയക്ഷമാറി
സകലമഴിഞ്ഞുതണിഞ്ഞുകേവലത്തിന്‍
മഹമയുമറ്റുമഹസ്സിലാണിടേണം.

14
ത്രിഭുവനസീമകടന്നുതിങ്ങിവിങ്ങും
ത്രിപുടിമുടിഞ്ഞുതെളിഞ്ഞിടുന്നദീപം
കടയതിക്കുകരസ്ഥമാകുവീലെ-
ന്നുപനിഷദുക്തിരഹസ്യമോര്‍ത്തിടേണം

15
പരയുടെപാലുനുകര്‍ന്നഭാഗ്യവാന്മാര്‍-
ക്കൊരുപതിനായിരമാണ്ടൊരല്പനേരം;
അറിവപരപ്രകൃതിക്കധീനമായാ-
ലരനൊടിയായിരമാണ്ടുപോലെതോന്നും.

16
അധികവിശാലമരുപ്രദേശമൊന്നായ്
നദിപെരുകുന്നതുപോലെവന്നുനാദം
ശ്രുതികളിള്‍വീണുതുറക്കുമക്ഷിയെന്നും
യതമിയലുംയതിവര്യനായിടേണം.

17
അഴലെഴുമഞ്ചിതളാര്‍ന്നുരണ്ടുതട്ടായ-
ച്ചുഴലുമനാദിവിളക്കുതൂക്കിയാത്മാ
നിഴലുരുവായെരിയുന്നുനെയ്യതമുന്‍-
പഴകിയവാസന, വര്‍ത്തിവൃത്തിയത്രേ.

18
അഹമിരുളല്ലിരുളാകിലന്ധരായനാ-
മഹമഹമെന്നറിയാതിരുന്നിടേണം;
അറിവതിനാലഹമന്ധകാരമല്ലെ-
ന്നറിവതിനിങ്ങനെയാര്‍ക്കുമോതിടേണം.

19
അടിമുടിയറ്റുമതുണ്ടിതുണ്ടതുണ്ടെ-
ന്നടിയിടുമാദിമസത്തയുള്ളതെല്ലാം;
ജഡമിതുസര്‍വമനിത്യമാം;ജലത്തിന്‍
വടിവിനെവിട്ടുതരങ്ഗമന്യമാമോ?

20
ഉലകിനുവേറൊരുസത്തയില്ലതുണ്ടെ-
ന്നുലകരുരപ്പതുസര്‍വ്വമൂഹഹീനം;
ജളനുവിശേയമെന്നുതോന്നിയാലും
നലമിയലുംമലര്‍മാലനാഗമാമോ?

21
പ്രിയമൊരുജാതിയിതെന്‍പ്രിയം,ത്വദീയ-
പ്രിയമപരപ്രിയമെന്നനേകമായി
പ്രിയവിഷയംപ്രതിവന്നിടുംഭ്രമം;തന്‍-
പ്രിയമപരപ്രിയമെന്നറിഞ്ഞിടേണം.

22
പ്രിയപരന്റെയതെന്‍പ്രിയം;സ്വകീയ-
പ്രിയപരപ്രിയമിപ്രകാരമാകും
നയമതിനാലെനരന്നുനന്മനല്കും
ക്രിയയപരപ്രിയഹേതുവായ്വരേണം.

23
അപരനുവേണ്ടിയഹര്‍ന്നിശംപ്രയത്നം
കൃപണതവിട്ടുകൃപാലുചെയ്തിടുന്നു;
കൃപണനധോമുഖനായ്ക്കിടന്നുചെയ്യു-
ന്നപജയകര്‍മ്മമവന്നുവേണ്ടിമാത്രം.

24
അവനിവനെന്നറിയുന്നതൊക്കെയോര്‍ത്താ-
ലവനിയിലാദിമമായൊരാത്മരൂപം
അവനവനാത്മസുഖത്തിനാചരിക്കു-
ന്നവയപരന്നുസുഖത്തിനായ്വരേണം.

25
ഒരുവനുനല്ലതുമന്യനല്ലലുംചേര്‍-
പ്പൊരുതൊഴിലാത്മവിരോധിയോര്‍ത്തിടേണം;
പരനുപരംപരിതാപമേകിടുന്നോ-
രെരിനരകാബ്ധിയില്‍വീണെരിഞ്ഞിടുന്നു.

26
അവയമൊക്കെയമര്‍ത്തിയാണിയായ്നി-
ന്നവയവിയാവിയെയാവരിച്ചിടുന്നു
അവനിവനെന്നതിനാലാവന്‍നിനയക്കു-
ന്നവശതയാമവിവേകമൊന്നിനാലേ.

27
ഇരുളിലിരുന്നറിയുന്നതാകൂമാത്മാ-
വറിവതുതാനഥനാമരൂപമായും
കരണമൊടിന്ദ്രിയകര്‍ത്തൃകര്‍മ്മമായും
വരുവതുകാണ്‍ക! മഹേന്ദ്രജാലമെല്ലാം.

28
അടിമുടിയറ്റടിതൊട്ടുമൗലിയന്തം
സ്ഫുടറിയുന്നതുതുര്യബോധമാകും;
ജഡമറിവീലതുചിന്തചെയ്തുചൊല്ലു-
ന്നിടയിലിരുന്നറിവല്ലറിഞ്ഞിണം.

29
മനമലര്‍കൊയ്തുമഹേശപൂജചെയ്യും
മനുജനുമറ്റുരുവേലചയ്തിടേണ്ട;
വനമലരകൊയ്തുമതല്ലയായ്കില്‍മായാ-
മനുവുരുട്ടുമിരിക്കില്‍മായമാറും

30
ജഡമറിവീലറിവിന്നുചിന്തയില്ലോ-
തിടുകയുമി,ല്ലറിവെന്നറിഞ്ഞുസര്‍വം
വിടുകിലവന്‍വിശദാന്തരങ്ഗനായ്മേ-
ലുടലിലമര്‍ന്നുഴലുന്നതില്ലനൂനം

31

അനുഭവമാദിയിലൊന്നിരിക്കിലല്ലാ-
തനുമിതിയില്ലിതുമുന്നമക്ഷിയാലേ
അനുഭവിയാതതുകൊണ്ടുധര്‍മ്മിയുണ്ടെ-
ന്നനുമിതിയാലറിവീലറിഞ്ഞിടേണം.

3
അറിവതുധര്‍മ്മിയെയല്ല,ധര്‍മ്മമാമീ
യരുളിയധര്‍മ്മിയദൃശ്യമാകയാലേ
ധരമുതലായവയൊന്നുമില്ലതാങ്ങു-
ന്നൊരുവടിവാമറിവുള്ളതോര്‍ത്തിടേണം

33
അറിവതുനിജസ്ഥിതിയിറിഞ്ഞിടാനായ്-
ധരമുതലായവിഭൂതിയായിതാനേ
മറിയുമവസ്ഥയിലേറിമാറിവട്ടം-
തിരിയുമലാതസമംതിരിഞ്ഞിടുന്നു.

34
അരനൊടിയാദിയരാളിയാര്‍ന്നിടുംതേ-
രുരുളതിലേറിയുരുണ്ടിടുന്നുലോകം;
അറിവിലനാദിയതായ്നടന്നിടുംതന്‍-
തിരുവിളയാടലിതെന്നറിഞ്ഞിടേണം.

35
ഒരുപതിനായിരമാദിതേയരൊന്നായ്
വരുവതുപോലെവരുംവിവേകവൃത്തി
അറിവിനെമൂടുമനിത്യമായയാമീ-
യിരുളിനെയീര്‍ന്നെഴുമാദിസൂര്യനത്രേ

36
അറിവിനുശ്ക്തിയനന്തമുണ്ടിതെല്ലാ-
മരുതിയിടാംസമയന്യയെന്നിവണ്ണം
ഇരുപിരിവായതിലന്യ്യെസാമ്യമാര്‍ന്നു-
ള്ളുരുവിലമര്‍ന്നുതെളിഞ്ഞുണര്‍ന്നിടണം.

37
വിഷമതയാര്‍ന്നെഴുമന്യവെന്നുകൊള്‍വാന്‍
വിഷമമഖണ്ഡവിവേകശക്തിയെന്ന്യേ;
വിഷമയെവെന്നതിനാല്‍വിവേകമാകും
വിഷയവിരോധിനിയോടണഞ്ഞിടേണം.

38
പലവിധമായറിയുന്നതന്യയൊന്നായ്
വിലസുവതാംസമയെന്നുമേലിലോതും
നിലയെയറിഞ്ഞുനിവര്‍ന്നുസാമ്യമേലും
കലയിലലിഞ്ഞുകലരന്നിരുന്നിടേണ

39
അരുളിയശക്തികളെത്തുടര്‍ന്നുരണ്ടാം
പിരിവിവയില്‍സമതന്‍വിശേഷമേകം;
വിരതിവരാവിഷമാവിശേഷമൊന്നി-
ത്തരമിവരണ്ടുതരത്തിലാടുന്നു.

40
സമയിലുമന്യയിലുംസദാപിവന്നി-
ങ്ങുമരുവതുണ്ടതതിന്വിശേഷശക്തി
അമിതയതാകിലുമാകെരണ്ടിവറ്റിന്‍-
ഭ്രമകലയാലഖിലംപ്രമേയമാകും.

41
‘ഇതുകുട’മെന്നതിലാദ്യമാ’മിതെ’ന്നു-
ള്ളതുവിഷമാ ‘കുട’മോവിശേഷമാകും;
മതിമുതലായമഹേന്ദ്രജാലമുണ്ടാ-
വതി’നിതു’ താന്‍കരുവെന്നുകണ്ടിടേണം.

42
‘ഇദമറി’വെന്നതിലാദ്യമാ’മിതെ’ന്നു-
ള്ളതുസമ,തന്റെവിശേഷമാണുബോധം;
മതിമുതലായവയൊക്കെമാറിമേല്‍സദ്-
ഗതിവരുവാ’നിതി’നെബ്ഭജിച്ചിടേണം.

43
പ്രകൃതിപിടിച്ചുചുഴറ്റിടുംപ്രകാരം
സുകൃതികള്‍പോലുമഹോ!ചുഴന്നിടുന്നു!
വികൃതിവിടുന്നതിനായിവേലചെയ്വീ-
ലകൃതിഫലാഗ്രഹമറ്ററിഞ്ഞിണം.

44
പലമസാരവുമേകമെന്നുപാരാ-
തുലകിലൊരാനയിലന്ധരെന്നപോലെ
പലവിധയുക്തിപറഞ്ഞുപാമരന്മാ-
രലവതുകണ്ടലയാര്‍ന്നിടേണം.

45
ഒരുമതമന്യനുനിന്ദ്യമൊന്നിലോതും
കരുവപരന്റെകണക്കിനൂനമാകും;
ധരയിലിതിന്റെരഹസ്യമൊന്നതനെ-
ന്നരിവലവുംഭ്രമമെന്നറിഞ്ഞിടേണം

4
പൊരുതുജയിപ്പതസാദ്ധ്യമൊന്നിനോടൊ-
ന്നൊരുമതവുംപൊരുതാലൊടുങ്ങുവീല;
പരമതവാദിയിതോര്‍ത്തിടാതെപാഴേ
പൊരുതുപൊലിഞ്ഞിടുമെന്നബുദ്ധിവേണം.

47
ഒരുമതമാകുവതിനുരപതെല്ലാ-
വരുമിതുവദികളാരുമോര്‍ക്കുവീല;
പരമതവാദമൊഴിഞ്ഞപണ്ഡിതന്മാ-
രറിയുമിതിന്റെരഹസ്യമിങ്ങശേഷം

48
തനുവിലമര്ന്നശരീരി,തന്റെസത്താ-
തനുവിലതെന്റെതിന്റെതെന്റെതെന്നുസര്‍വം
തനുതയൊഴിഞ്ഞുധരിച്ചിടുന്നു;സാക്ഷാ-
ലനുഭവശാലികളാമിതോര്‍ക്കിലാരും.

49
അഖിലരുമാത്മസുഖത്തിനയ്പ്രയത്നം
സകലവുമിങ്ങുസദാപിചെയ്തിടുന്നു;
ജഗതിയിലിമ്മതമേകമെന്നുചിന്തി-
ച്ചഘമണയാതകതാരമര്‍ത്തിടേണം.

50
നിലമൊടുനീരതുപോലെകാറ്റുംതീയും
വെളിയുമഹംകൃതിവിദ്യയുംമനസ്സും
അലകളുമാഴിയുമെന്നുവേണ്ടയെല്ലാ-
വുലകുമുയര്‍ന്നരിവായിമാറിടുന്നു.

51
അറിവിലിരുന്നൊരന്തയാദ്യണ്ടായ്-
വരുമിതിനോടൊരിദന്തവാമയായും
വരുമിവരണ്ടുലപങ്ങള്‍പോലെമായാ-
മരമഖിലംമറയെപ്പടര്‍ന്നിടുന്നു

52
ധ്വനിമയമായ്ഗ്ഗഗനംജ്വലിക്കുമന്നാ-
ളണയുമതിമ്കലശേഷദൃശ്യജാലം;
പുനരവിടെത്രിപുടിക്കുപൂര്‍ത്തിനല്കും
സ്വനവുമടങ്ങുമിടംസ്വയംപ്രകാശം

53
ഇതിലെഴുമാദിമശക്തിയിങ്ങുകാണു
ന്നിതുസകലംപെറുമാദിബീജമാകും;
മതിയതിലാക്കിമറന്നിടാതമായാ-
വനിതയില്‍മനനംതുടര്‍ന്നിടേണം.

54
ഉണരുമവസ്ഥയുറക്കിലല്ലുറുക്കം
പുനരുണരുണരുമ്പൊഴുതുംസ്ഫുരിക്കുവീല;
അനുദിനമിങ്ങനെരണ്ടുമാദിമായാ-
വണിതയില്‍നിന്നുപുറന്നുമാറിടുന്നു.

55
നെടിയകിനാവിതുനിദ്രപോലെനിത്യം
കെടുമിതുപോലെകിനാവുമിപ്രകാരം
കെടുമതികാണുകയില്ല,കേവലത്തില്‍
പെടുവതിനാലനിശംഭ്രമിച്ചിടുന്നു.

56
കടലിലെഴുംതിരപോലെകായമോരോ-
ന്നുടനുടനേറിയുര്‍ന്നമര്‍ന്നിടുന്നു;
മുടിവിതിനെങ്ങിതുഹന്ത!മൂലസംവിത്-
കടലിലജസ്രവുള്ളകര്‍മ്മമത്രേ!

57
അലയറുമാഴിയിലുണ്ടനന്തമായാ-
കലയിതുകല്യയനാദിശരീരമേന്തിനാനാ-
സലിലരസാദിശരീരമേന്തിനാനാ-
വുലകുരുവായുരുവായിനിന്നിടുന്നു.

58
നവനവമിന്നലെയിന്നുനാളെമറ്റെ-
ദദിവസമിതിങ്ങനെചിന്തചെയ്തിടാതെ
അവിരതമെണ്ണിയളന്നിടുന്നതെല്ലാം
ഭ്രമൊരുഭേദ്വുമില്ലറിഞ്ഞിടേണം.

59
അറിവിനെവിട്ടഥഞാനുമില്ലയെന്നെ-
പ്പിരിയുകിലില്ലറിവും,പ്രകാശമാത്രം;
അരിവറിയുന്നവനെന്നുരണ്ടുമോര്‍ത്താ-
ലൊരുപൊരുളാ, മതിലില്ലവാദമേതും.

6
അറിവിനെയുംമമതയ്ക്കധീനമാക്കി-
പ്പറയുമിതിന്‍പരമാര്‍ത്ഥമോര്‍ത്തിടാതെ,
പറകിലുപ്പരതത്ത്വമെന്നപോലീ-
യറിവറിയുന്നവന്യമാകുവീല.

61
വെളിവിഷയംവിലസുന്നുവേറുവേറാ-
യളവിടുമിന്ദ്രിയമാര്‍ന്നുനാമാ-
വലിയൊടുയര്‍ന്നറിവായിമാരിടുന്ന

62
പരവശനായ്പ്പരതത്ത്വമെന്റെതെന്നോര്‍-
ക്കരുതരുതെന്നുകഥിപ്പതൊന്നിനാലേ
വരുമറിവേതുവരാകഥിപ്പതാലേ
പരമപദംപരിചിന്തചെയ്തിടേണം

63
അറിവിലിരുന്നപരത്വമാര്‍ന്നിടാതീ-
യറിവിനെയിങ്ങറിയുന്നതെന്നിയേതാന്‍
പരവശനായറിവീലപണ്ഡിതിന്‍തന്‍-
പരമരഹസ്യമിതാരുപാര്‍ത്തിടുന്നു!

64
പ്രതിവിഷയംപ്രതിബന്ധമേറിമേവു-
ന്നിതിനെനിജസ്മൃതിയേനിരാകരിക്കൂ;
അതിവിശദസ്മൃതിയാലതീതവിദ്യാ-
നിധിതെളിയുന്നിതിനില്ലനീതിഹാനി.

65
ഒരുകുറിനാമറിയാത്തതൊന്നുമിങ്ങി-
ല്ലുരുമറവാലറിവീലുണര്‍ന്നിതെല്ലാം
അറിവവരില്ലതിരതാകയാലീ-
യരുമയെയാരറിയുന്നഹോവിചിത്രം!

66
ഇരമുതലായവയെന്നുമിപ്രകാരം
വരിമിനിയും;വരവറ്റുനിലപതേകം;
അറിവതുനാമതുതന്നെമറ്റുമെല്ലാ-
വരുമതുതന്‍വടിവാര്‍ന്നുനിന്നിടുന്നു

67
ഗണനയില്‍നിന്നുകവിഞ്ഞതൊന്നുസാധാ-
രണമിവരണ്ടുമൊഴിഞ്ഞൊരന്യരൂ
നിനവിലുമില്ലതുനിദ്രയിങ്കലുംമേ-
ലിനനഗരത്തിലുമെങ്ങുമില്ലനൂനം.

68
അരവവടാകൃതിപോലഹന്തരണ്ടാ-
യരിവിലുമങ്ഗിയിലുംകടക്കയാലേ,
ഒരുകുറിയാര്യയിതിങ്ങനാര്യയാകു-
ന്നൊരുകുറിയെന്നുണരേണമൂഹശാലി.

69
ശ്രുതിതലാംതുരഗംരതിരഥമേറിയഹന്തരമ്യരൂപം
പ്രതിപുറമേപുറ്രുമാറിടുന്നജസ്രം

70
ഒരുരതിതന്നെയഹന്തയിന്ദ്രിയാന്ത:
കരണകളേബരമെന്നിതൊക്കെയായി
വിരിയുമിതിന്നുവിരാമമെങ്ങു,വേറാ-
മറിവവനെന്നറിവോളമോര്‍ത്തിടേണം.
71
സവനമൊഴിഞ്ഞുസമത്വമാര്‍ന്നുനില്പീ-
ലവനിയിലാരുമനാദിലീലയത്രേ;
അവിരളമാകുമിതാകവേയറിഞ്ഞാ
ലവനതിരറ്റസുഖംഭവിചിടുന്നു.

72
ക്രിയയൊരുകൂരിതവിദ്യ;കേവലംചി-
ന്മയിമറുകൂറിതുവിദ്യ;മായയാലേ
നിയതമിതിങ്ങനെനില്ക്കിലുംപിരിഞ്ഞ-
ദ്ദ്വയപരഭാവനതുര്യമേകിടുന്ന

73
ഒരുപൊരുളിങ്കലനേകണ്ടനേകം
പൊരുളിലൊരര്‍ഥവുമെന്നബുദ്ധിയാലേ
അറിവിലടങ്ങുമഭേദമായിതെല്ലാ-
വരുമരിവീലതിഗോപനീയമാകും

74
പൊടിയൊരുഭൂവിലസംഖ്യമപ്പൊടിക്കുള്‍-
പ്പെടുമൊരുഭൂവിതിനില്ലഭിന്നഭാവം;
ജഡമമരുന്നതുപോലെചിത്തിലുംചി-
ത്തുടത്തിലിലുമിങ്ങിതിനാലിതോര്‍ക്കിലേകം.

75
പ്രകൃതിജലംതനുഫേനമാഴിയാത്മാ-
വഹമഹമെന്നലയുന്നതൂര്‍മ്മിജാലം
അകമലരാര്‍ന്നറിവൊക്കെമുത്തുതാന്‍താന്‍
നുകരുവതാമമൃതായതിങ്ങുനൂനം

76
മണലളവറ്റചൊരിഞ്ഞവാപിയിന്‍മേ-
ലണിയണിയായലനീശിടുന്നവണ്ണം
അനൃതപരമ്പരവീശിയന്തരാത്മാ-
വിനെയകമേബഹുരൂമാകിടുന്നു.

77
പരമൊരുവിണ്ണു,പരന്ശ്ക്തികാറ്റാ,-
മറിവനലന്‍,ജലമക്ഷ,മിന്ദ്രിയാര്‍ത്ഥം
ധരണി,യിതിങ്ങണെയഞ്ചുതത്ത്വമായ്നി-
ന്ന്രിയുമിതിന്റെരഹസ്യമേകമാകും.

78
മരണവുമില്ലപുറപ്പുമില്ലവാഴ്വും
നരസുരരാദിയുമില്ലനാമരൂപം,
മരുവിലമര്‍ന്നമരീചിനീരുപോല്‍നി-
ല്പൊരുപൊരുളാംപൊരുളല്ലിതേര്‍ത്തിടേണം

79
ജനിസമയംസ്ഥിതിയില്ലജന്‍മിയന്യ-
ക്ഷണമതിലില്ലതിരിപ്പതെപ്രകാരം?
ഹനനവുമിങ്ങനെതന്നെയാകയാലേ
ജനനവുമില്ലിതുചിത്പ്രഭാവമെല്ലാം.

80
സ്ഥിതിഗതിപോലെവിരോധിയായസൃഷ്ടി-
സ്ഥിതിലയമെങ്ങൊരുദില്ലിലൊത്തുവാഴും?
ഗതിയിവമൂന്നിനുമെങ്ങുമില്ലിതേര്‍ത്താല്‍
ക്ഷിതിമുതലായവഗീരുമാത്രമാകും
81
പ്രകൃതിപിരിഞ്ഞൊരുകൂറുഭോക്തൃരൂപം
സകലവുമായ്വെളിയേസമുല്ലസിക്കും
ഇഹപരമാമൊരുകൂറിദന്തയാലേ
വികസിതമാമിതുഭോഗ്യവിശ്വമാകും.

82
അരണികടഞ്ഞെഴുമഗ്നിപോലെയാരാ-
യ്വവരിലിരുന്നതിരറ്റെഴുംവിവേകം,
പരമചിദംബരമാര്‍ന്നഭാനുവായ്നി-
ന്നെരിയുമതിന്നിരയായിടുന്നുസര്‍വം

83
ഉടയുമിരിക്കുമുദിക്കുമൊന്നുമാറി-
ത്തുടരുമിതിങ്ങുടലിന്‍സ്വഭാവമാകും
മുടിയിലിരുന്നറിയുന്നുമൂന്നുമാത്മാ-
വിടരറുമൊന്നിതുനിര്‍വികാരമാകും.

84
അറിവതിനാലവനീവികാരമുണ്ടെ-
ന്നരുളുമിതോര്‍ക്കിലസത്യ,മുള്ളതുര്‍വീ;
നിരവധിയായ്നിലയറ്റുനില്പതെല്ലാ-
മറിവിലെഴുംപ്രകൃതിസ്വരൂപമാകും.

85ബിംബമപേക്ഷിയാതെനില്പീ-
ലെഴുമുലകെങ്ങുമബിംബമാകയാലേ,
നിഴലുമതല്ലിതുനേരുമല്ലവിദ്വാ-
നെഴുതിയിടുംഫണിപോലെകാണുമെല്ലാം.

86
തനുമുതലായതുസര്‍വമൊന്നിലൊന്നി-
ല്ലനൃതവുമായതിനാലെയന്യഭാഗം
അനുദിനമസ്തമിയാതിരിക്കയാലേ
പുനരൃതരൂപവുമായ്പ്പൊലിഞ്ഞിടുന്നു.

87
തനിയെയിതൊക്കെയുമുണ്ടുതമ്മിലോരോ-
രിനമിതരങ്ങളിലില്ല,യിപ്രകാരം
തനു,മുതലായതുസത്തുമല്ല,യോര്‍ത്താ-
ലനൃതവുമല്ല,തവാച്യമായിടുന്നു

88
സകലവുമുള്ള്തുതന്നെതത്ത്വചിന്താ-
ഗ്രഹനിതുസര്‍വവുമേകമായ്ദ്രഹിക്കും;
അകമുഖമായറിയായ്കില്‍മായയാംവന്‍-
പകപലതുംഭൃഅമേകിടുന്നുപാരം.

89
അറിവിലിരുന്നസദസ്തിയെന്നസംഖ്യം
പൊരിയിളകിബ്ഭുവനംസ്ഫുരിക്കയാലേ
അറിവിനെവിട്ടൊരുവസ്തുവന്യമില്ലെ-
ന്നറിയണമീയറിവൈകരൂപ്യമേകും.

90
അനൃതമൊരസ്തിത്യേമറയ്ക്കുകില്ലെ-
ന്നനുഭമുണ്ടുസദസ്തിയെന്നിവണ്ണം
അനുപദമസ്തിതയാലിതാവൃതം
ഘനമതിനാലെകളേബരാദികാര്യം.

91
പ്രിയവിഷയംപ്രതിചെയതിടുപയത്നം
നിയതവുമങ്ങനെതന്നെനില്ക്കയാലേ
പ്രിയമജമവ്യപ്രമേക
ദ്വയമിതുതാന്‍സുഖമാര്‍ന്നുനിന്നിടുന്നു.

92
വ്യയമണയാതെവെളിക്കുവേലചെയ്യും
നിയമമിരിപ്പതുകൊണ്ടുനിത്യമാകും
പ്രിയമകമേപിരിയാതെയുണ്ടിതിന്നീ-
ക്രിയയൊരുകേവലബാഹ്യലിങ്ഗമാകും.

93
ചലമുടലറ്റതനിക്കുതന്റെയാത്മാ-
വിലുമധികംപ്രിയവസ്തുവില്ലയന്യം;
വിലസിടുമാത്മഗത്പ്രിയംവിടാതീ
നിലയിലി;ര്പ്പതുകൊണ്ടുനിത്യമാത്മാ
ഉലകവുമള്ളതുമായ്ക്കലര്‍ന്നുനില്ക്കും
നിലവലുതായൊരുനീതികേടിതത്രേ,
അറുതിയിടാനരുതാതവാങ്മനോഗോ-
ചരമിതിലെങ്ങുചരിച്ചിടുംപ്രമാണം?

95
വിപുലതായാര്‍ന്നവിനേദവിദ്യമായാ-
വ്യഹിതയായ് വിലസുന്നവിശ്യ്വവീര്യ
ഇവ,ളിവളിങ്ങവതീര്‍ണ്ണയായിടും,ത-
ന്നവയവമണ്ഡകടാഹകോടിയാകും.

96
അണുവുമഖണ്ഡവുമസ്തിനാസ്തിഉഎന്ന
ങ്ങനെവിലസുന്നിരഭാഗമായിരണ്ടും;
അണയുമനന്തരമസ്തിനാസ്തിയെന്നീ-
യനുഭവവുംനിലയറ്റുനിന്നുപോകും

97
അണുവറിവിന്‍മഹിമാവിലങ്ഗമില്ലാ-
രണയുമഖണ്ഡവുമന്നുപൂര്‍ണ്ണമാകും;
അനുഭവിയാതറിവീലഖണ്ഡമാംചിദ്-
ഘനമിതുമൗനഘനാമൃതാബ്ധിയാകും.

98
ഇതുവരെനാമൊരുവസ്തുവിങ്ങറിഞ്ഞീ-
ലതിസുഖമെന്നനിശംകഥിക്കയാലേ
മതിമുതലായവമാറിയാലുമാത്മ-
സ്വതയഴിയാതറിവെന്നുചൊല്ലിടേണം.

99
അരിവഹമെന്നതുരണ്ടുമേകമാമാ-
വരണമൊഴിഞ്ഞവനന്യനുണ്ടുവാദം,
അറിവിനെവിട്ടഹമന്യമാകുമെന്നാ-
ലറിവിനെയിങ്ങറിയാനുമാരുമില്ല.

10
അതുമിതുമല്ലസദര്‍ത്ഥമല്ലഹംസ-
ച്ചിദമൃതമെന്നുതെളിഞ്ഞുധീരനായി
സദസദിതിപ്രതിപത്തിയറ്റുസത്തോ-
മിതിമൃദുവായ്മൃദുവായര്‍ന്നിടേണം!

Powered by Globalring